2015 ജൂലൈ 28, ചൊവ്വാഴ്ച

ഓർമ്മ ചിറകിൽ ഒരു ഓർമ്മ പക്ഷി കൂടി (27-05-2015)


                      രാമേശ്വരത്തെ കടൽ കണ്ടാണു കലാം വളർന്നത്. നിലയ്ക്കാത്ത തിരയലുകളുടെ, അടങ്ങാത്ത ഊർജത്തിന്റെ ബലിഷ്ഠപാഠങ്ങൾ ആ കുട്ടിക്കു പഠിപ്പിച്ചു കൊടുത്തത് അവിടത്തെ തിരക​ളാണ്. അവിടെ വച്ചാണ് പക്ഷികൾ ചിറകടിച്ചുയരുന്നതും അനായാസം ദിശമാറ്റുന്നതും ശിവസുബ്രഹ്മണ്യ അയ്യരെന്ന അധ്യാപകൻ കലാമിനു കാണിച്ചുകൊടുത്തത്. ഇതേ തത്വമാണ് വിമാനങ്ങളിൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുകൊടുത്തു. പക്ഷികൾ പറക്കുന്നതിന്റെ‌ രഹസ്യമെന്തെന്ന് അയ്യർ സാർ പഠിപ്പിച്ചതു കലാമിന്റെ പിൽക്കാല ജീവിതത്തെ‌ തന്നെ വഴി തിരിച്ചു വിട്ടു. സാർ എ​നിക്കൊരു ലക്ഷ്യം തന്നു എ​ന്നാണു പിൽക്കാലത്തു കലാം അതേക്കുറിച്ച് എഴുതിയത്. ഫിസിക്സ് പഠിക്കാനുള്ള പ്രചോദനം ആ ദിവസമായിരുന്നു. രാമേശ്വരത്തിന്റെ തീരത്തു നിന്ന് അഗ്നിച്ചിറകുകളുമായി ആ കുട്ടിയുടെ സ്വപ്നങ്ങൾ ആകാശത്തേക്കു പറന്നുയരുകയായിരുന്നു.
                  ആ  പറക്കൽ പിന്നീട് ലോകത്ത്തിന്റ്റെയ് മുന്നിൽ ഇന്ത്യ എന്ന രാഷ്ടരതിന്റ്റെയ് മുഖച്ഛായ തന്നെ അങ്ങേക്കു മാറ്റാൻ സാധിച്ചു സർ. താങ്കളുടെ ജീവിതം ഒരു  സമർപ്പണമായിയുന്നു, എന്റ്റെ കണ്ണിൽ താങ്കളുടെ വേർപാടും കാരണം ഇസ്ലാം മതത്തിൽ പറയുന്നത് പോലെ സമയം ആയാൽ നമ്മൾ പോയേ മതിയാകൂ. താങ്കൾ ഈ ലോകത്തിനു മുന്നിൽ വെച്ച എല്ലാ നല്ല കാര്യങ്ങളും ദൈവതിന്റ്റ്റെയ് മുന്നിൽ  സൽക്കർമമായി അവിടെയും താങ്കൾ വിജയിക്കട്ടേ എന്ന് ഞാനും പ്രാർത്ഥിക്കുന്നു. 
                 സർ താങ്കളെന്നും ഈ ഓർമ്മ ചിറകിൽ ഒരു ഓർമ്മ പക്ഷിയായി  എന്നും നിലനിൽക്കും. താങ്കൾ പറഞ്ഞ ഓരോ വാക്കുകളും ഞങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കും. ഒരു വിദ്യാർഥി ഒരിക്കൽ അങ്ങയോടു ഒരു ചോദ്യം ചോതിച്ചിരുന്നു സർ, രാഷ്‌ട്രപതി എന്ന പദവിയിൽ നിന്നും വിരമിച്ചപ്പോൾ എന്താണ് അങ്ങ്  മിസ്സ്‌ ചെയ്യുന്നത് എന്ന്‌,  അതിനു കൊടുത്ത മറുപടി ഞാൻ ഓർക്കുന്നു. താങ്കൾ പറഞ്ഞു രാഷ്‌ട്രപതി ഭവനിലെ പൂന്തോട്ടങ്ങൾക്ക് ഇടയിലുടെയുള്ള  നടത്തമെന്നു, എന്നിട്ടു വീണ്ടും പറഞ്ഞു ഇപ്പോൾ ഞാൻ പൂന്തോട്ടങ്ങളേ  സങ്കല്പിച്ചാണ് നടക്കുന്നത് എന്നും, അതു പോലെ താങ്കൾക്കു പൂക്കൾക്കിടയിലൂടെയ് സന്തോഷത്തോടെ ഇനിയും നടക്കാൻ ദൈവം അനുഗ്രഹിക്കട്ടേ എന്നു ഞാൻ പ്രാർഥിക്കുന്നു....... 

പ്രാർത്ഥനകളോടെ....


അമീർ